കുന്നത്തുനാട് : കോവിഡ് മഹാമാരിയിൽ സഹായിക്കാനെന്ന നിലയിൽ ഒരാളിൽ നിന്നും 1500 രൂപ പിരിച്ചു കൊണ്ടുള്ള ഭക്ഷണക്കിറ്റ് വിതരണം ലക്ഷ്യമിട്ടുകൊണ്ടാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന് മുൻതൂക്കം നൽകി 20 – 20 ഫുഡ് ചലഞ്ജ് ആരംഭിച്ചത് . മൂന്നര ലക്ഷത്തിലധികം രൂപ ലഭിച്ചെന്നും ഇത് വഴി 265 കിറ്റുകൾ വിതരണം ചെയ്യാനായി എന്നതും സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. എന്തിനും ഏതിനും ചിത്രമടക്കം സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നവർ ഇത്തരം കിറ്റുകളുടെ സംഭരണമോ വിതരണമോ അപ്ഡേറ്റ് ചെയ്തിരുന്നില്ല. എന്നാൽ വിതരണക്കിറ്റിനു വേണ്ടിയുള്ള പോസ്റ്റിനു താഴെ വന്ന കമന്റുകളാണു തദ്ദേശവാസികൾക്കിടയിൽ സംശയം ജനിപ്പിച്ചത്. വ്യക്തമായ പ്രൊഫൈൽ ഇല്ലാത്ത ഒരേ വ്യക്തി തന്നെ പലപ്പോഴായി വൻ ഓഫറുകൾ നൽകുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് സംശയത്തിന് ഇടയാക്കുകയാണുണ്ടായത്. “അൻവർ സാദത്ത് ” എന്ന പ്രൊഫൈൽ ഫേക്ക് ആണെന്ന് സൈബർ സഖാക്കൾ തെളിയിച്ചു കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഇലക്ഷൻ കാലത്തു ഇടതു പക്ഷ ജനധിപത്യമുന്നണി സ്ഥാനാർത്ഥിയുടെ പ്രചരണങ്ങൾക്കെല്ലാം ഫേക്ക് ആയി വന്നു “അൻവർ സാദത്ത് ” എന്ന പ്രൊഫൈൽ അപവാദ ആക്രമണം നടത്തിയിരുന്നു എന്നതിനാൽ ഇടതു പക്ഷ സഖാക്കൾ എല്ലാം പ്രത്യേകം ശ്രദ്ധയോടെയായിരുന്നു ഈ പ്രൊഫൈൽ ആക്ടിവിറ്റി ശ്രദ്ധിച്ചിരുന്നത് . 20 – 20 സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നവരുടെ സൃഷ്ടിയാണ് ഈ ഫേക്ക് പ്രൊഫൈൽ എന്ന് ഇടതു പക്ഷ സഖാക്കൾ അനുമാനിക്കുന്നു. മുപ്പതിനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് 20 – 20 പറയുന്നുണ്ട് . എന്നാൽ 20 – 20 സ്റ്റോറിലൂടെ കിഴിവ് നൽകി വിൽക്കുന്ന സാധനങ്ങളുടെ വില വച്ച് കണക്കാക്കിയാൽ 1500 രൂപ വരില്ല എന്നും കിറ്റിന്റെ വില പെരുപ്പിച്ചു കാണിക്കുകയാണ് എന്നും ഒരു വിഭാഗം ജനങ്ങൾ പറയുന്നുണ്ട്.
2018 ലെ പ്രളയ ഫണ്ടായി ലഭിച്ച മൂന്നരക്കോടിയിലധികം രൂപയുടെ വിനിമയ കണക്കുകൾ ആവർത്തിച്ചു ചോദിച്ചിട്ടും സോഷ്യൽ മീഡിയയിലൂടെപോലും ഇതിനു മറുപടി നൽകാൻ 20 -20 ക്കു കഴിഞ്ഞിട്ടില്ലാത്തതിനാൽ ഫുഡ് ചലഞ്ചിനെ സംശയത്തോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്