നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഇന്റലിജൻസ് നിരീക്ഷണം. പ്രോസിക്യൂഷനെ അട്ടിമറിക്കാനും, സാക്ഷികളെ കൂറുമാറ്റാനും ശ്രമം നടന്നു. രഹസ്യാന്വേഷണ മേധാവി റിപ്പോർട്ട് സർക്കാരിന് കൈമാറിയതായാണ് സൂചന.
കേസിൽ കൃത്യമായ നിരീക്ഷണം വേണെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കേസിൽ ഇന്റലിജൻസ് നിരീക്ഷണം നടക്കുന്നുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സമാന്തരമായി തന്നെ കേസിൽ വീഴിചയോ അട്ടിമറി സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു ഇന്റലിജൻസ് വിഭാഗം. പ്രോസിക്യൂഷൻ നടപടികൾ, സാക്ഷികളെ കൂറുമാറ്റൽ തുടങ്ങിയ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദമായ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയിരിക്കുന്നത്.