തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കേരളത്തില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അമ്മ അനുപമ. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണ് ഉത്തരവിറക്കിയത്.ശിശു ക്ഷേമ സമിതിക്കാണ് ഉത്തരവ് നല്‍കിയത്.
പക്ഷെ താൻ സമരം അവസാനിപ്പിക്കാന്‍ ഉദേശിക്കുന്നില്ലെന്നാണ് അനുപമ പറയുന്നത്. ആരോപണവിധേയര്‍ക്കെതിരെ നടപടി വേണം. കഴിഞ്ഞ എട്ടു ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടരുന്നു.
നിലവില്‍ ആന്ധ്രയില്‍ ഒരു ദമ്പതികളുടെ ഫോസ്റ്റര്‍ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാല്‍ മാത്രമേ ഡി എന്‍ എ പരിശോധന അടക്കം നടത്താന്‍ കഴിയു. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി