സ്വർണ്ണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ വിളിച്ചത് കോൺസുലേറ്റിലേക്ക് നൽകാൻ മദ്യം ആവശ്യപ്പെട്ടുക്കൊണ്ടെന്ന് ബിജു രമേശ്. എംബസിയുടെ വാഹനത്തിൽ എത്തിയാണ് സ്വപ്ന മദ്യം വാങ്ങിയതെന്നും സ്വപ്ന സുരേഷ് ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ കേസിലെ ആരോപണം ആവര്‍ത്തിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബിജു രമേശ് ഇക്കാര്യം പറഞ്ഞത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ആരോപണത്തിൽ ബിജു രമേശ് ഉറച്ചു നിന്നു.
നേരത്തെ രഹസ്യമൊഴി നല്കാന് പോകുന്നതിന്റെ തലേദിവസം ചെന്നിത്തല വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞെന്നും ബിജു വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കോടികളുടെ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്റെ വീഴ്ചയാണ്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.