ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് അറിയിച്ചു. ജൂലൈയോടെ ഏകദേശം 25 കോടി ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും ഹർഷവർധൻ വ്യക്തമാക്കി. വെബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് നിലവിൽ പരീക്ഷണം നടത്തുന്നത്. 26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നടത്തുന്നത്.